Saturday, November 14, 2009

മാര്‍ പൗവ്വത്തിലുമായി അഭിമുഖം

മന്ത്രി എം.എ. ബേബിയുടെ പരിഷ്‌കാരങ്ങളുടെ പേരില്‍ കേരളത്തിലെ വിദ്യാഭ്യാസമേഖല കലുഷിതമായിത്തുടങ്ങിയപ്പോഴാണ്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാനും ചങ്ങനാശ്ശേരി അതിരൂപതാ മുന്‍ ആര്‍ച്ച്‌ബിഷപ്പുമായ മാര്‍ ജോസഫ്‌ പൗവ്വത്തില്‍ മാധ്യമങ്ങളില്‍ സജീവസാന്നിധ്യമായത്‌. രണ്ടാം മുണ്ടശ്ശേരിക്കും സര്‍ക്കാരിനുമെതിരെ ക്രിസ്‌ത്യന്‍ സമൂഹം, പ്രത്യേകിച്ച്‌ കത്തോലിക്കാസഭ അരയും തലയും മറുക്കി രംഗത്തിറങ്ങിയപ്പോള്‍ വിമര്‍ശനങ്ങളും വിശദീകരണങ്ങളും ആരോപണങ്ങളുമൊക്കെയായി മാര്‍ പൗവ്വത്തിലായിരുന്നു ആ പോരാട്ടത്തിന്റെ മുന്നണിയില്‍.
ക്രൈസ്‌തവദര്‍ശനത്തിനും സ്വന്തം പദവിക്കും നിരക്കാത്തവയെന്ന്‌ ആരോപിക്കപ്പെട്ടെങ്കിലും ഇതുവരെ സ്വീകരിച്ച നിലപാടുകളുടെയോ നടത്തിയ പ്രസ്‌താവനകളുടെയോ പേരില്‍ കുറ്റബോധം തോന്നിയിട്ടില്ലെന്ന്‌ ഇദ്ദേഹം വ്യക്തമാക്കുന്നു. വിദ്യാഭ്യാസം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഭ നേരിടുന്ന വിമര്‍ശനങ്ങളെയും വെല്ലുവിളികളെയുംകുറിച്ച്‌ മാര്‍ പൗവ്വത്തില്‍ മനസ്സു തുറക്കുന്നു. മാര്‍ പൗവ്വത്തിലുമായി ഞാന്‍ നടത്തിയ അഭിമുഖം -മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിന്റെ നവംബര്‍ 15 ലക്കത്തില്‍ വായിക്കുക.

1 comment:

പതാലി said...

മാര്‍ പൗവ്വത്തിലുമായി ഞാന്‍ നടത്തിയ അഭിമുഖം -മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിന്റെ നവംബര്‍ 15 ലക്കത്തില്‍ വായിക്കുക.