Wednesday, July 22, 2009

ആ ഗുളിക മറ്റേതുന്നെ

എറാകുളത്തെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍ മൈഗ്രേന്‍ വേദനാ സംഹാരിയായിഎനിക്ക് നിര്‍ദേശിച്ച കാപ്സൂളാണ് സ്പാസ്മോ പ്രോക്സിവോണ്‍. ഈ ക്യാപ്സൂള്‍ ‍പലരും ലഹരിക്കുവേണ്ടി വ്യാപകമായി ഉപയോഗിക്കുന്നതുമൂലം എന്നെപ്പോലുള്ള യഥാര്‍ത്ഥ ആവശ്യക്കാര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതേ പോസ്റ്റ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ജൂണ്‍28 ലക്കത്തിലെ ബ്ലോഗനയില്‍ പ്രസിദ്ധീകരിക്കുകയുംചെയ്തു.

കയ്യില്‍ ഒരു കാപ്സൂള്‍ പോലും ഇല്ലാതിരുന്നപ്പോഴാണ് ഇന്നലെ വീണ്ടുംകടുത്ത തലവേദന വന്നത്. ഡോക്ടറുടെ കുറിപ്പില്ലാതെ മെഡിക്കല്‍ഷോപ്പുകളില്‍ പോയിട്ട് കാര്യമില്ലെന്നറിയാമായിരുന്നു. ഒരുവില്‍ സ്നേഹിതന്‍റെ സുഹൃത്തായ ഒരാളുടെ കടയില്‍നിന്നാണ് ക്യാപ്സൂള്‍തരപ്പെടുത്തുകയായിരുന്നു.

ഇന്നു രാവിലെ പത്രം കണ്ടപ്പോള്‍ ശരിക്കും ഞെട്ടി. കൊച്ചിയില്‍ ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍ എന്ന നാലു കോളം വാര്‍ത്ത. ക്യാപ്സൂളിന്‍റെ പേര് വാര്‍ത്തയില്‍ ഇല്ലെങ്കിലും നിരത്തിയിട്ട സ്പാസ്മോപ്രോക്സിവോണ്‍ക്യാപ്സൂള്‍ സ്ട്രിപ്പുകള്‍ക്കു മുന്നില്‍ നില്‍ക്കുന്ന പ്രതിറംഷീദിന്‍റെ ചിത്രമുണ്ട്.

രണ്ടു ക്യാപ്സൂള്‍ ചേര്‍ത്ത് തയാറാക്കിയ ശീതളപാനീയം കുടിച്ചാല്‍ ഇരുപത്തിനാലു മണിക്കൂര്‍വരെ
ലഹരിയുടെ ആലസ്യത്തില്‍ കഴിയാനാകുമെന്ന് പറയുന്നതായിവാര്‍ത്തയില്‍ സൂചനയുണ്ട്. കടുത്ത തലവേദനയുള്ളപ്പോള്‍ ഈ ക്യാപ്സൂള്‍ കഴിച്ച് പതിനഞ്ചോ ഇരുപതോ മിനിറ്റ് കഴിഞ്ഞാല്‍ ചെറിയൊരു ഉന്‍മാദാവസ്ഥയുണ്ടാകുമെന്നത് നേര്(വിശദാംശങ്ങള്‍ ബ്ലോഗില്‍). ഈ അവസ്ഥ മണിക്കൂറുകളോളം നീണ്ടു നില്‍ക്കാറില്ല. രണ്ടെണ്ണം ഒന്നിച്ചുകഴിച്ചാല്‍ കിക്ക് അല്‍പ്പം കൂടും. ഇരുപത്തിനാലു പോയിട്ട് പന്ത്രണ്ടു മണിക്കൂര്‍പോലും അത് നീണ്ടു നില്‍ക്കില്ല. ക്യാപ്സൂളിലെ പൊടി ശീതളപാനീയത്തില്‍ ഇട്ടു കഴിച്ചാല്‍ കിക്ക് കൂടുമോ എന്നറിയില്ല,പരീക്ഷിച്ചിട്ടുമില്ല. പിന്നെ ഒരു ഗുളികക്ക് രണ്ടു രൂപയാണെന്ന് വാര്‍ത്തയില്‍ പറയുന്നു. എട്ടു ഗുളിക പന്ത്രണ്ടു രൂപയ്ക്കാണ്എറണാകുളത്തുന്നിന്ന് ഞാന്‍ ഇന്നലെ വാങ്ങിയത്.

റംഷീദിന്‍റെ കയ്യില്‍നിന്ന് പിടികൂടിയത് ആയിരത്തോളം ക്യാപ്സൂളുകള്‍.ഇതുപോലെ വന്‍തോതില്‍ ക്യാപ്സൂളുകള്‍ സംഭരിക്കുന്ന എത്രപേര്‍ ഈനഗരത്തിലുണ്ടാകും? എന്നെപ്പോലെ ഒരു കൊടിയ വേദനയുടെ നേരത്ത് ഒരു ഗുളികകിട്ടാന്‍വേണ്ടി പരക്കം പായുന്നവരും.

1 comment:

പതാലി said...

ഇന്നു രാവിലെ പത്രം കണ്ടപ്പോള്‍ ശരിക്കും ഞെട്ടി. കൊച്ചിയില്‍ ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍ എന്ന നാലു കോളം വാര്‍ത്ത. ക്യാപ്സൂളിന്‍റെ പേര് വാര്‍ത്തയില്‍ ഇല്ലെങ്കിലും നിരത്തിയിട്ട സ്പാസ്മോപ്രോക്സിവോണ്‍ക്യാപ്സൂള്‍ സ്ട്രിപ്പുകള്‍ക്കു മുന്നില്‍ നില്‍ക്കുന്ന പ്രതിറംഷീദിന്‍റെ ചിത്രമുണ്ട്.